ആദിവാസി സ്കൂൾ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി. നാഗ്പൂരിൽ സിജെപി കണ്‍വീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്

ദില്ലി: 'ആദിവാസി സ്കൂൾ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി. നാഗ്പൂരിൽ സിജെപി കണ്‍വീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ട്രൈബൽ സ്കൂളുകൾ സിജെപി പ്രവർത്തകർ സന്ദർശിക്കുമെന്നും പ്രശ്നങ്ങൾ തുറന്നു കാട്ടാൻ ഇടപെടുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലടക്കം ട്രൈബൽ സ്കൂളുകൾ ഏറിയപങ്കും വിദ്യാഭ്യാസ യോഗ്യമല്ലാത്തതെന്നും മന്ത്രിമാരുടെ വളർത്തുമൃഗങ്ങൾക്കു പോലും ഉപയോഗിക്കാൻ പറ്റാത്തതെന്നും ദീപ്കെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിവിധ മഹാരാഷ്ട്രയിൽ 590 ആദിവാസി വിദ്യാർത്ഥികൾ മരിച്ചുവെന്നും പോഷകാഹരകുറവും പാമ്പ് കടിയേറ്റും കുട്ടികൾ മരിക്കുന്നുവെന്നും ദീപ്കെ പറഞ്ഞു. മധ്യപ്രദേശിലെ ബാലാഘട്ടിൽ പകർച്ചവ്യാധികളെ തുടർന്ന് 30 ലേറെ ആദിവാസി കുട്ടികൾ മരിച്ചതിനു പിന്നാലെയാണ് സിജെപി ആദിവാസി സ്കൂളുകൾ ഓഡിറ്റ് ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയത്.

YouTube video player