ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 ലക്ഷം രൂപ സംഭാവന നല്കി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് കത്ത് സഹിതം ദിഗ് വിജയ് സിംഗ് സംഭാവന അയച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ മൂന്ന് വര്‍ഗീയ പ്രശ്നങ്ങളുണ്ടായെന്ന് ദിഗ് വിജയ് സിംഗ് കത്തില്‍ സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. ഒരുവിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും സംഭാവന സ്വീകരിക്കുന്നത് സൗഹാര്‍ദ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.
ക്ഷേത്ര നിര്‍മ്മാണത്തിനായി വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പണപ്പിരിവിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കണമെന്നും ദിഗ് വിജയ് സിംഗ് കത്തില്‍ ഉന്നയിച്ചു. രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് താന്‍ സംഭാവന നല്‍കിയതെന്നും എന്നാല്‍ ഏത് അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന് തനിക്കറിയില്ല.
തന്റെ ഓരോ കോശത്തിലും രാമനുണ്ടെന്നും എന്നാല്‍ ഒരിക്കലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിയോജിപ്പിച്ചിട്ടില്ലെന്നും മതത്തെ വിറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനായി ഒരിക്കിലും ശ്രീരാമനെ ഉപയോഗിക്കില്ല. ദേശീയതയുമായി രാമനെ ഒരിക്കലും ബന്ധിപ്പിക്കില്ല. മതം എന്നത് വ്യക്തിയും ദൈവത്തിനുമിടയില്‍ നടക്കുന്ന കാര്യമാണെന്നും ദിഗ് വിജയ് സിംഗ് കത്തില്‍ പറഞ്ഞു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 18, 2021, 7:37 PM IST
Post your Comments