മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിലെ കെ.സി ക്യാമ്പ് കടുത്ത അതൃപ്തിയിലാണ്. ഗുരുവായൂരിൽ നിന്ന് മടങ്ങിയെത്തിയ രമേശ് ചെന്നിത്തല പ്രതികരിക്കാൻ തയ്യാറാവാത്തപ്പോൾ, വി.ഡി സതീശനെ കാണാൻ എംഎൽഎമാരുടെ ഒഴുക്കാണ്.

തിരുവനന്തപുരം: വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറ‍ഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കെസി ക്യാമ്പും കടുത്ത അതൃപ്‌തിയിലാണ്. കെസികെതിരെ ആസൂത്രിത നീക്കം നടന്നത് ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽ പെടുത്തും. ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ വ്യക്തിഹത്യ ശ്രമം നടന്നു. സതീശന് അനുകൂലമാണ് തീരുമാനമെങ്കിൽ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു. തീരുമാനം അറിയിച്ചത് അവസാനദിനം മാത്രമെന്നും കെസി പക്ഷം പറയുന്നു. അതേസമയം, രമേശ് ചെന്നിത്തല ​ഗുരുവായൂരിൽ നിന്ന് ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് ഗുരുവായൂരിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണനും എം കെ രാഘവനും സതീശനെ കാണാനെത്തി. 

Add Asianetnews as a Preferred SourcegooglePreferred

എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്. ടി സിദ്ധിക്ക്, റോജി എം ജോൺ, അൻവർ സാദത്, സേനാപതി വേണു തുടങ്ങിയവർ സതീശനെ കാണാനെത്തി. രമേശ് ചെന്നിത്തല അനുകൂല നേതാക്കൾ സതീശനുമായി ചർച്ച നടത്തി. ജോസഫ് വാഴക്കൻ അൻവർ സാദത്ത് എന്നിവരാണ് ചർച്ച നടത്തിയത്.