ഡിഎംകെയുമായി സഖ്യത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. വിജയം സ്റ്റാലിൻ സർക്കാറിന് ആത്മവിശ്വാസം കൂട്ടി.
ഈറോഡ് (തമിഴ്നാട്): തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയത്തിലേക്ക്. 40000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവായ ഇവികെഎസ് ഇളങ്കോവൻ മുന്നിൽ നിൽക്കുന്നത്. മുൻ എംഎൽഎയും ഇളങ്കോവന്റെ മകനുമായ ഇ തിരുമഹാൻ മരിച്ചതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെയുമായി സഖ്യത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. വിജയം സ്റ്റാലിൻ സർക്കാറിന് ആത്മവിശ്വാസം കൂട്ടി. ഭരണത്തിൽ സംതൃപ്തരാണെന്ന ജനങ്ങളുടെ അഭിപ്രായമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിഞ്ഞതെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു. ഈറോഡിലെ വിജയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് ശക്തിപകരുമെന്നാണ് കണക്കുകൂട്ടൽ.
മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേടി കോണ്‍ഗ്രസ്. 28 വർഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് വമ്പന്‍ കുതിപ്പ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ 10000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, ഔദ്യോഗികമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ബിജെപിയുടെ ഹേമന്ത് റസാനെയാണ് മണ്ഡലത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. അതേസമയം മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ചിൻച്വാദിൽ ബിജെപി സിറ്റിംഗ് സീറ്റിൽ മുന്നേറുകയാണ്. അന്തരിച്ച എംഎൽഎ ലക്ഷ്മൺ ജഗതാപിന്‍റെ ഭാര്യ അശ്വനി ജഗതാപാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
മഹാരാഷ്ട്രയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് നേട്ടമുണ്ടാക്കി. കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേട. 28 വർഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് വമ്പന്‍ കുതിപ്പ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ 10000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ ഹേമന്ത് റസാനെയാണ് മണ്ഡലത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. അതേസമയം മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ചിൻച്വാദിൽ ബിജെപി സിറ്റിംഗ് സീറ്റിൽ മുന്നേറുകയാണ്. അന്തരിച്ച എംഎൽഎ ലക്ഷ്മൺ ജഗതാപിന്‍റെ ഭാര്യ അശ്വനി ജഗതാപാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ബംഗാളിലും കോൺഗ്രസ് സ്ഥാനാർഥി മുന്നിലാണ്.
