റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

കടപ്പ: ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ എംപിയുമായ വിവേകാനന്ദ റെഡ്ഡി കൊല്ലപ്പെട്ട നിലയിൽ. പുലിവെന്തുലയിലെ വീട്ടിലെ കുളിമുറിയിലാണ് വൈഎസ്ആർ കോൺഗ്രസ് നേതാവ് കൂടിയായ വിവേകാനന്ദ് റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. റെഡ്ഡിയുടെ സഹായി രാവിലെ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

വിവേകാനന്ദ റെഡ്ഡി മാത്രമായിരുന്നു വീട്ടിൽ താമസം.കടപ്പയിൽ നിന്ന് രണ്ട് തവണ എംപി ആയ വിവേകാനന്ദ റെഡ്ഡിയെ ഇത്തവണ മണ്ഡലത്തിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.