ട്രാൻസ് ആക്ടിവിസ്റ്റ് ഹൈദി സാദിയ, ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ബന്ധുവീട്ടിൽ നേരിട്ട അനുഭവം വെളിപ്പെടുത്തി. മറ്റുള്ളവരുടെ കൗതുകത്തിന് വേണ്ടി ആത്മാഭിമാനം വിട്ടുകൊടുക്കരുതെന്ന് പിന്നീട് കസിൻ ഉപദേശിച്ചതായും ട്രാൻസ് വ്യക്തികളുടെ ശരീരത്തോടുള്ള കൗതുകമാണ് ഇതിന് പിന്നിലെന്നും ഹൈദി കൂട്ടിച്ചേർത്തു. Heidi Saadiya
ട്രാൻസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് വേണ്ടിയും അവർ നേരിടുന്ന വിവേചനങ്ങൾക്കെതിരെയും നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഹെയ്ദി സാദിയ. താൻ ജീവിതത്തിൽ കടന്നുവന്നിട്ടുള്ള കാര്യങ്ങൾ പലപ്പോഴായി ഹെയ്ദി സാദിയ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സർജറിക്ക് ശേഷം താൻ ജീവിതത്തിൽ നേരിട്ട ചില സംഭവങ്ങളെ കുറിച്ച് ഹെയ്ദി സാദിയ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
സർജറിക്ക് ശേഷം ഒരു വർഷത്തോളം താൻ ആന്റിയുടെ വീട്ടിലായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് തന്റെ സർജറി ചെയ്ത ഭാഗം എങ്ങനെയാണെന്ന് അറിയണമായിരുന്നുവെന്നാണ് ഹെയ്ദി സാദിയ പറയുന്നത്. ശേഷം, നമ്മുടെ സെൽഫ് റെസ്പെക്ട് വീട്ടുകൊടുത്തുള്ള കാര്യങ്ങൾക്ക് ഒരിക്കലും നിൽക്കരുതെന്ന് തന്റെ കസിൻ ഉപദേശിച്ചതായും ഹെയ്ദി സാദിയ പറയുന്നു.
"എന്റെ സർജറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് ഞാൻ എന്റെ ആന്റിയുടെ വീട്ടിൽ പോയി. വീട്ടിനടുത്തുള്ളയാളാണ്. അവിടെയുള്ള ഗ്രാന്റ് മദർ മുതൽ എല്ലാ സ്ത്രീകൾക്കും അറിയേണ്ടത് എന്റെ സർജറി ചെയ്ത ഭാഗം എങ്ങനെയാണെന്നാണ്. കുളിക്കാൻ കയറുമ്പോൾ ഇവരൊക്കെ പിന്നാലെ വന്നു. കാണിക്ക് കാണിക്ക് എന്ന് പറഞ്ഞു. അയ്യോ ഇത് നമ്മളുടേത് പോലെ തന്നെയാണ്, എങ്ങനെ ഇങ്ങനെയാക്കിയെടുക്കുന്നു, എങ്ങനെ പറ്റുന്നു എന്നൊക്കെ പറഞ്ഞു." ഹെയ്ദി സാദിയ പറയുന്നു.
"ഹസ്ന എന്നൊരു കസിൻ എനിക്കുണ്ട്. നീ എന്തിനാണത് കാണിക്കാൻ നിന്നത്, നിന്റെ പ്രെെവറ്റായ കാര്യമാണ്, അവർക്കത്രയും കൗതുകമുണ്ടെങ്കിൽ അതും കൊണ്ടിരിക്കട്ടെ, നീ നിന്റെ സെൽഫ് റെസ്പെക്ട് വിട്ട് കൊടുത്ത് അത് ചെയ്യാൻ നിൽക്കരുതായിരുന്നെന്ന് അവളെന്നോട് പറഞ്ഞു. ട്രാൻസ് വ്യക്തിയുടെ ബോഡി എങ്ങനെയാണെന്ന് അറിയാൻ ആളുകൾക്ക് കൗതുകമുണ്ടാകും. ആ കൗതുകം തന്നെയാണ് ഇത്രയും ഫേയ്മസായ ആളുകളോട് ഉണ്ടാകുന്നത്." ഹെയ്ദി സാദിയ കൂട്ടിച്ചേർത്തു. റിയാലിറ്റി ബൈ ശാരിക എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹെയ്ദി സാദിയയുടെ തുറന്നുപറച്ചിൽ.


