പാകിസ്ഥാനുമായുള്ള തുടർ ചർച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്.
ദില്ലി: പാകിസ്ഥാനുമായുള്ള തുടർ ചർച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീർ മാത്രം അജണ്ടയിൽ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യ നിലപാട് ശക്തമാക്കുന്നതോടെ ഇനി പാകിസ്ഥാനുമായി സമീപ ഭാവിയിൽ ചർച്ചകളുണ്ടാവാൻ സാധ്യതയില്ല.
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്. ഇന്ത്യയുമായി ചർച്ച നടത്താവുന്ന അന്തരീക്ഷമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചൈനയ്ക്കെതിരെ ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.