Asianet News MalayalamAsianet News Malayalam

അതിർത്തി തർക്കം തീർക്കാനുള്ള ഇന്ത്യ ചൈന ചർച്ച തുടരുന്നു; പൂർണ്ണ പിൻമാറ്റത്തിന് തയ്യാറാകാതെ ചൈന

നിലവിലെ ഭിന്നത എത്രയും വേഗം പരിഹരിക്കാൻ ധാരണയായെന്നും നയതന്ത്ര, സൈനികതലത്തിൽ ആശയവിനിമയം തുടരുമെന്നുമാണ് വിദേശകാര്യമന്ത്രാലയം ഇന്ന് അറിയിച്ചത്.

india china talks continue to resolve border conflicts says mea spokesperson
Author
Delhi, First Published Aug 20, 2020, 8:10 PM IST

ദില്ലി: അതിർത്തി തർക്കം തീർക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു എന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്രതല ചർച്ചയിൽ സമ്പൂർണ്ണ പിൻമാറ്റത്തിനുള്ള നടപടി തുടരാൻ ധാരണയായെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. 

നിലവിലെ ഭിന്നത എത്രയും വേഗം പരിഹരിക്കാൻ ധാരണയായെന്നും നയതന്ത്ര, സൈനികതലത്തിൽ ആശയവിനിമയം തുടരുമെന്നുമാണ് വിദേശകാര്യമന്ത്രാലയം ഇന്ന് അറിയിച്ചത്. നയതന്ത്രതലത്തിൽ ഇതിനായുള്ള സംവിധാനത്തിലെ ഉദ്യോഗസ്ഥർക്കിടയിലാണ് ചർച്ച.പാങ്ഗോംഗ് ഡെപ്സാങ് മേഖലയിൽ നിന്ന് പിൻമാറൻ ചൈന തയ്യാറാവാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാകുകയാണ്. 

അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയുടെ ചൈനയും രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻറ് കോഡിനേഷൻ, ഡബ്ള്യുഎംസിസിയുടെ യോഗമാണ് ഇന്ന് ചേർന്നത്. സേന കമാൻഡർമാരുടെ യോഗത്തിൽ പൂർണ്ണ പിൻമാറ്റത്തിനാണ് നേരത്തെ ധാരണയിലെത്തിയത്.

പാങ്കോഗ് തീരത്തും. ഡെപ്സാങ് സമതലത്തിലും നിയന്ത്രണരേഖയിൽ ചൈന തുടരുകയാണ്. മാത്രമല്ല കൂടുതൽ സൈനികരേയും പീരങ്കി ഉൾപ്പടെ ആയുധങ്ങളും എത്തിച്ചു എന്ന റിപ്പോർട്ടുമുണ്ട്. നയതന്ത്രതലത്തിലും സേന തലത്തിലും ചർച്ച തുടരാൻ തീരുമാനിച്ചത് വിട്ടുവീഴ്ചയുടെ സൂചനയാകുന്നു. 

ഗൽവാനിലെ സംഘർഷത്തിനു ശേഷം അഞ്ചു തവണ സേന കമാൻഡർമാർക്കിടയിലൽ ചർച്ച നടന്നു. ഡബ്ള്യുഎംസിസിയുടെ യോഗം ഇത് നാലാം തവണയാണ് ചേരുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവിനും ചൈനീസ് പ്രതിനിധിക്കും ഇടയിൽ രണ്ടു ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ചൈനയിലെ ഇന്ത്യൻ അംബാസ‍ഡർ രണ്ടു തവണ ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു. പ്രശ്നപരിഹാരം വേഗത്തിലാക്കുമെന്ന് ഇന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയെങ്കിലും ശൈത്യകാലത്തിനു മുമ്പ് ഇതുണ്ടാകുമോ എന്ന് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios