പിഴ ചുമത്താനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) തീരുമാനത്തിനെതിരെ എയർലൈൻ അപ്പീൽ നൽകില്ലെന്ന് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ദത്ത പറഞ്ഞു

ദില്ലി: ഭിന്നശേഷിക്കാരായ യാത്രക്കാരെ എങ്ങനെ മികച്ച രീതിയിൽ സ്വീകരിക്കാം എന്നതിനെക്കുറിച്ച് ആഭ്യന്തര പഠനം നടത്തുമെന്ന് ഇൻഡിഗോ സിഇഒ റോണോ ജോയ് ദത്ത പറഞ്ഞു. മെയ് 7 ന് റാഞ്ചി വിമാനത്താവളത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ആൺകുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ കഴിഞ്ഞ ആഴ്ച എയർലൈന് 5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

കുട്ടി പരിഭ്രാന്തിയിലായതിനാലാണ് റാഞ്ചി-ഹൈദരാബാദ് വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചതെന്ന് ഇൻഡിഗോ മെയ് 9 ന് പറഞ്ഞിരുന്നു. പിഴ ചുമത്താനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) തീരുമാനത്തിനെതിരെ എയർലൈൻ അപ്പീൽ നൽകില്ലെന്ന് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ദത്ത പറഞ്ഞു.

ഡിജിസിഎയുടെ കണ്ടെത്തലുകൾ എയർലൈൻ ശ്രദ്ധിക്കുകയും അവ ഓരോന്നും നടപ്പിലാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റാഫിന് കൂടുതൽ പരിശീലനം നൽകാൻ ഇൻഡിഗോ ശ്രമിക്കണമെന്ന് ഡിജിസിഎ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ദുരിതത്തിലായ യാത്രക്കാരെ ശാന്തരാക്കുന്നതിന് എന്തുചെയ്യാനാകുമെന്ന് ഇത്തരം സാഹചര്യങ്ങളിൽ എയർലൈൻ സ്വയം ചോദിക്കേണ്ടതുണ്ടെന്ന് ദത്ത പറഞ്ഞു. അതിനാൽ സ്വന്തമായി ആഭ്യന്തര പഠനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഭിന്നശേഷിക്കാരനെ തടഞ്ഞു ; ഇന്റി​ഗോ വിമാനക്കമ്പനിക്ക് ലക്ഷങ്ങൾ പിഴ ചുമത്തി ഡിജിസിഎ