.ഇന്ത്യ ഒരു തരത്തിലും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് അറിയിച്ചു. പാർട്ടികൾക്കിടയിൽ ആനെെക്യമില്ലെന്ന  നിലപാട് വ്യക്തമാക്കാനായെന്നും ജോണ്‍ ബ്രിട്ടാസ്

ദില്ലി: ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്ര്രിട്ടാസ് എംപി പറഞ്ഞു..സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു
ആ ചിത്രം മാറ്റിയെടുക്കാനായി.ഇന്ത്യ ഒരു തരത്തിലും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് അറിയിച്ചു.പാർട്ടികൾക്കിടയിൽ ആനെെക്യമില്ലെന്ന നിലപാട് വ്യക്തമാക്കാനായി
എത്രയും വേഗം പാർലമെൻറ് സമ്മേളനം വിളിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വർഷകാല സമ്മേളനത്തിന് ഇനിയും ഒരു മാസം ഉണ്ട്.അതിന് മുൻപ് പ്രത്യേക സമ്മേളനം വിളിച്ച് സർക്കാർ വിഷയം ചർച്ച ചെയ്യണം.സംയുക്ത സൈനിക മേധാവിയടക്കം പല രീതിയിൽ നിലപാട് പറയുന്നു.ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് മറ്റ് രാജ്യങ്ങളിൽ ചർച്ച നടക്കുന്നു.പാർലമെന്‍റ് സമ്മേളനം വിളിച്ച് അക്കാര്യം ലോകത്തോട് പറയണംയ.ട്രംപിന്‍റെ അവകാശ വാദത്തിലും നിലപാട് വ്യക്തമാക്കണം.നാളെ വിദേശകാര്യ മന്ത്രിയെ കാണും .പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ വിവരം അറിയിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി