ചൊവ്വാഴ്ച മുതൽ എസ്ഐആർ ആരംഭിക്കുകയാണ്. രാജ്യം മുഴുവൻ കർണാടകയിലേക്കാണ് ഉറ്റുനോക്കുന്നത്. അതിനാൽ, എല്ലാവരും അവരുടെ വോട്ടും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുകയാണ്. വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ കർണാടക സർക്കാർ നിങ്ങളെ സഹായിക്കും.

ബെം​ഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം(എസ്ഐആർ) ആരംഭിക്കുമ്പോൾ എല്ലാ വോട്ടർമാരും വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളടക്കം നഷ്ടപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൊവ്വാഴ്ച മുതൽ എസ്ഐആർ ആരംഭിക്കുകയാണ്. രാജ്യം മുഴുവൻ കർണാടകയിലേക്കാണ് ഉറ്റുനോക്കുന്നത്. അതിനാൽ, എല്ലാവരും അവരുടെ വോട്ടും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുകയാണ്. വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ കർണാടക സർക്കാർ നിങ്ങളെ സഹായിക്കും. ഉദ്യോ​ഗസ്ഥർ എന്യൂമറേഷൻ ഫോമുകൾ നൽകും. അവർ വിവരങ്ങൾ തേടും. അപ്പോൾ കൃത്യമായ വിവരങ്ങളും പുതിയ ഫോട്ടോ ഉൾപ്പെടെ നൽകണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

നിങ്ങളുടെ വോട്ട് നിങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ്. പശ്ചിമബം​ഗാളിൽ എസ്ഐആർ അടിസ്ഥാനമാക്കി അനർഹരായ റേഷൻ ​ഗുണഭോക്താക്കളെ ഒഴിവാക്കാൻ ഉത്തരവിട്ടുണ്ട്. ഇതേരീതിയിൽ മറ്റുചില സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിനാൽ, വോട്ടിനുള്ള നിങ്ങളുടെ അവകാശം നഷ്ടപ്പെട്ടാൽ നിങ്ങളുടെ സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടും.

വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ പ്രയാസമായിരിക്കും. ​ഗൃഹജ്യോതി, ​ഗൃഹലക്ഷ്മി, പെൻഷൻ സഹായം തുടങ്ങിയ സഹായപദ്ധതികളും സർക്കാർ സേവനങ്ങളും ഭാവിയിൽ ലഭിക്കാൻ ബുദ്ധിമുട്ടാകും. അതിനാൽ എല്ലാവരും എസ്ഐആറിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. ജനങ്ങളെ സഹായിക്കാനായി ബൂത്ത് തലത്തിൽ ഹെൽപ് ഡെസ്ക്കുകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശ്ചിത കാലയളവിനുള്ളിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാത്തവർക്ക് വോട്ടവകാശം നഷ്ടപ്പെടും. 18 വയസ് പൂർത്തിയായ എല്ലാവർക്കും ഫോം 6 ലഭിക്കും. എല്ലാവരും കൃത്യസമയത്ത് വിവരങ്ങൾ നൽകി സഹകരിക്കണം. രാഷ്ട്രീയപാർട്ടി പ്രതിനിധികളും നിങ്ങളെ സഹായിക്കാനുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജൂൺ 30 മുതൽ ജൂലായ് 29 വരെയാണ് കർണാടകയിൽ എസ്ഐആർ നടപടികൾ നടക്കുന്നത്. 5.5 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനായി 59,050 ബിഎൽഒമാരെയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ നിയോ​ഗിച്ചിരിക്കുന്നത്.