Asianet News MalayalamAsianet News Malayalam

ബീഫ് വിറ്റുവെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിക്കുകയായിരുന്നു.

mob thrashed man to death alleging that he sold beef
Author
Jharkhand, First Published Sep 23, 2019, 12:28 PM IST

ഖുന്ദി,(ഝാര്‍ഖണ്ഡ്): ബീഫ് വിറ്റുവെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ഖുന്ദി ജില്ലിയിലാണ് സംഭവം. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ 10 മണിയോടെ നിരോധിക്കപ്പെട്ട മാംസം വിറ്റ യുവാവിനെ  പ്രദേശവാസികളില്‍ ചിലര്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി കറ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നെന്ന് ഡിആജി എ വി ഹോംകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിക്കുകയായിരുന്നു. കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios