ലോക്ക് ഡൗണിൽ മുംബൈയിൽ കുടുങ്ങിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങാനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
മുംബൈ: ലോക്ക് ഡൗണിൽ മുംബൈയിൽ കുടുങ്ങി നാട്ടിലേക്ക് വരാനായി കാത്തിരിക്കുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അങ്കമാലി പുളിയനം മായാട്ടു വീട്ടിൽ അനൂപ് കുമാറാണ് മരിച്ചത്. 40 വയസ്സായിരുന്നു. മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് ഒരു ലക്ഷത്തോളം മറുനാടൻ മലയാളികളാണ് കേരളത്തിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. എന്നാൽ നിലവിൽ അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മലയാളികളും എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരിൽ ഭൂരിപക്ഷത്തിനും റെയിൽ മാർഗം മാത്രമേ ഇവിടേക്ക് വരാൻ നിർവാഹമുള്ളൂ.