ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ചയിൽ പരസ്പരം പുകഴ്ത്തി മോദിയും ട്രംപും. മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ് 

ദില്ലി: സമുദ്ര രംഗത്തെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണമെന്നും ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതിനിടെ, പരസ്പരം പുകഴ്ത്തി മോദിയും ട്രംപും രംഗത്തെത്തി. കൂടിക്കാഴ്ചക്ക് മുൻപ് മോദിയെ ട്രംപ് പുകഴ്ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ പറയുന്നു. ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ മോദി പറഞ്ഞത്. ഇന്ത്യയ്ക്കും അമേരിക്കക്കുമിടയിൽ പലതും സംഭവിച്ചെന്ന് ട്രംപ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹോർമുസ് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കൂടിക്കാഴ്ച്ചയിൽ നാവികരുടെ സുരക്ഷ മോദി വീണ്ടും ഓർമ്മപ്പെടുത്തി. നാവികരുടെ സുരക്ഷ പ്രധാനമാണെന്ന് മോദി പറഞ്ഞു. മോദിയുടെ നിലപാടുകൾ കടുത്തതെന്ന് ട്രoപും പ്രതികരിച്ചു.

വ്യാപാരകരാറിന് അന്തിമ രൂപമാകുന്നുവെന്ന് ട്രംപ് പറഞ്ഞു. മോദിയുടെ നിലപാടുകൾ കടുത്തതാണ്. മാലാഖയെ പോലെ തോന്നിപ്പിക്കും, പക്ഷേ കർക്കശക്കാരനായ വിലപേശലുകാരനാണ് മോദി. പശ്ചിമേഷ്യയിൽ ഇന്ത്യക്ക് വലിയ റോളുണ്ട്. മോദി നേതാവായിരിക്കുമ്പോൾ ഉടൻ ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്നു. 8 യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സംരക്ഷകനാകും. ഏത് ശക്തി ഇന്ത്യയെ ആക്രമിച്ചാലും അതിനെ ചെറുക്കും. റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനും ഇടപെട്ടു. പക്ഷേ ഇരുകൂട്ടർക്കും തമ്മിൽ കണ്ടുകൂടെന്നും ഇന്ത്യ വിശ്വസ്ത പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. 

YouTube video player