ഗർഭിണായാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്നു പരാതിയിൽ പറയുന്നു.

ലക്നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോഴേക്കും ഭാര്യ നാലുമാസം ഗർഭിണിയാണെന്നാരോപിച്ച് പൊലീസിൽ യുവാവിന്റെ പരാതി. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച്ലാ സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയിൽ ഗർഭിണിയാണെന്ന് യുവാവിന്റെ അമ്മ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബന്ധുവിന്റെ നിർദേശപ്രകാരമാണ് അയൽ ജില്ലയിലെ പെൺകുട്ടിയെ വിവാഹം ആലോചിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും യുവാവിനും പെൺകുട്ടിയെ ഇഷ്ടപ്പെ‌ട്ടതോടെ ഒന്നരമാസം മുമ്പ് വിവാഹിതരായി. എന്നാൽ ഇപ്പോൾ യുവതി നാല് മാസം ​ഗർഭിണിയാണെന്നും താൻ തട്ടിപ്പിനിരയായെന്നും കാണിച്ചാണ് യുവാവ് പൊലീസിനെ സമീപിച്ചത്. 

വിവാഹം കഴിക്കണോ വരൻ ക്ലീൻ ഷേവ് ചെയ്യണം, വിചിത്രമായ ചില നിർദ്ദേശങ്ങളുമായി പ്രമേയം

ഗർഭിണായാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്നു പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.

പട്ടാള യൂണിഫോമില്‍ വധൂവരന്മാര്‍; കാരണമുണ്ട്...