Asianet News MalayalamAsianet News Malayalam

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; തമിഴ്നാട്ടിൽ റെയ്ഡ് തുടരുന്നു

ഐഎസിനെ പിന്തുണയ്ക്കുകയും ഇന്ത്യക്കെതിരെ ​ഗൂഡാലോചന നടത്തുന്നുവെന്നും ആരോപിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

NIA raids PLACES in Tamil Nadu over suspected Islamic State links
Author
Tamil Nadu, First Published May 20, 2019, 6:57 PM IST

ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് എട്ട് പേരെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ. തമിഴ്നാട്ടിലെ പത്ത് സ്ഥലങ്ങളിൽ തിങ്കളാഴ്ചയാണ് റെയ്ഡ് സംഘടിപ്പിച്ചത്. ജനുവരി എട്ടിനാണ് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽനിന്ന് സംശയാസ്പദമായി പിടികൂടിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തത്. 

ഐഎസിനെ പിന്തുണയ്ക്കുകയും ഇന്ത്യക്കെതിരെ ​ഗൂഡാലോചന നടത്തുന്നുവെന്നും ആരോപിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ ‌കേസെടുത്തത്. ഷെയ്ക്ക് ദാവൂദ്, മുഹമ്മദ് റിയാസ്, സാദ്ദിക്, മുബാരിസ് അഹമ്മദ്, റിസ്‍വാൻ, ഹമീദ് അക്ബർ തുടങ്ങിയ പ്രതികളുടെ രാമനാഥപുരം, സേലം, ചിദംബരം എന്നിവിടങ്ങളിലെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തി. മെയ് രണ്ടിന് തമിഴ്നാട്ടിലെ എട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും മൂന്ന് തൗഹീദ് ജമാത്ത് ഓഫീസുകളിലും എൻഐഎ പരിശോധന നടത്തിയിരുന്നു. 

ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളിലാണ് പരിശോധന നടത്തിയത്. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് റിയാസ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ റെയ്ഡ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios