ശ്രീനഗറിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ സഞ്ചരിച്ച ട്രക്ക് സൈന്യം തടഞ്ഞതോടെ ഇവർ സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
ദില്ലി: നഗ്രോട്ടാ എറ്റുമുട്ടലിൽ എൻഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നെത്തിയ നാല് ജയ്ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവത്തിൽ പാക്കിസ്ഥാന് സംഭവത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. നേരത്തെ മൂന്ന് തവണ എൻഐഎ സംഭവ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കൽ സംബന്ധിച്ച് വ്യക്തത നൽകിയിരുന്നില്ല. ഇന്നലെയാണ് ഇക്കാര്യത്തിൽ വ്യക്തതയായത്.
2020 നവംബർ 19 ന് ശ്രീനഗറിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ സഞ്ചരിച്ച ട്രക്ക് സൈന്യം തടഞ്ഞതോടെ ഇവർ സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നാലംഗസംഘത്തെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള പാക് ശ്രമമെന്നാണ് ഇന്ത്യയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷേ ഭീകരൻ കാസിം ജാനിന്റെ കീഴിൽ പരിശീലനം നേടിയവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 4, 2020, 10:47 AM IST
Post your Comments