ഇക്കാര്യം ഉന്നയിക്കാൻ അനുവദിച്ചില്ലെന്നും അധിർരഞ്ജൻ ചൗധരി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
ദില്ലി: ലോക്സഭയിൽ എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കിയെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി. ഇക്കാര്യം ഉന്നയിക്കാൻ അനുവദിച്ചില്ലെന്നും അധിർരഞ്ജൻ ചൗധരി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
ഇന്നലെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എംപിമാരുൾപ്പെടെ പ്രവേശിച്ചത്. എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ് നൽകിയിരുന്നു. ഈ പകർപ്പിന്റെ ആമുഖത്തിലാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലെന്ന് അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടുന്നത്. ഈ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടാൻ ലോക്സഭയിൽ ശ്രമിച്ചെങ്കിലും സ്പീക്കർ സമ്മതിച്ചില്ലെന്നും അധിർ രഞ്ജൻ പറഞ്ഞു. അതേസമയം, എംപിമാർക്ക് വിതരണം ചെയ്തത് ആദ്യം അംഗീകരിച്ച ഭരണഘടനയുടെ പകർപ്പാണെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുയരുന്ന വാദം.
അതേസമയം, വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.
'ആരാദ്യം തുടങ്ങും'; പുതുപ്പള്ളി വിജയത്തിൽ കല്ലുകടിയായി സതീശനും സുധാകരനും തമ്മിലുള്ള തർക്ക വീഡിയോ
ഇന്നലെയാണ് വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.
