''ഞാനിവിടെ പേരുകൾ മാറ്റാൻ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്...''
ലക്നൗ: 2022 ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കരുനീക്കങ്ങളുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. യുപിയിലെത്തിയ ഉവൈസി ബുധനാഴ്ച് മുൻ ബിജെപി സഖ്യകക്ഷിയായിരുന്ന സുഹെൽദേവ് ഭാരതീയ ജനതാ പാർട്ടി നേതാവ് ഒാം പ്രകാശ് രാജ്ഭറിനെ സന്ദർശിച്ചു.
അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിക്ക് അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. ഒവൈസിയെ നേരിടാൻ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ബിജെപി കളത്തിലറക്കിയത് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയായിരുന്നു. ഇപ്പോൾ തിരിച്ച് യുപിയിലെത്തി യോഗിക്കെതിരെ പ്രചാരണം നടത്താനാണ് ഒവൈസിയുടെ നീക്കം.
ആദിത്യനാഥ് പ്രചാരണത്തിനെത്തിയ വാർഡിലെ മൂന്ന് സീറ്റുകളും ബിജെപിക്ക് നഷ്ടമായി. അമിത് ഷാ എത്തിയ സീറ്റും ബിജെപിക്ക് ലഭിച്ചില്ല. ഞാനിവിടെ പേരുകൾ മാറ്റാൻ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. - ഒവൈസി പറഞ്ഞു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 17, 2020, 10:00 AM IST
Post your Comments