5 മുതൽ 12 വരെ പ്രായമുള്ളവരിൽ കോർബിവാക്സ് നൽകാൻ ശുപാർശ, 6 മുതൽ 12 വരെയുള്ളവർക്ക് കൊവാക്സിനോ കോർബിവാക്സോ നൽകാം

ദില്ലി: രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം (NTAGI) ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ 6 വയസ്സിന് മുകളിലും 12ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ നൽകാവുന്നതാണെന്നും എൻടിഎജിഐ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളിലും വാക്സീനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ദേശീയ പ്രതിരോധ പദ്ധതിയിൽ ഈ രണ്ട് വാക്സീനുകളും ഉൾപ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തിലേ തീരുമാനിക്കൂ എന്നാണ് എൻടിഎജിഐയുടെ ഔദ്യോഗിക വിശദീകരണം. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോബിവാക്സാണ് നിലവിൽ നൽകുന്നത്.