പ്രക്ഷോഭകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണെന്നും സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. റോഡ് തടസ്സപ്പെടുത്തിയുള്ള സമരം മെഡിക്കല്‍ അത്യാഹിത സര്‍വീസുകള്‍ക്ക് തടസ്സമാകുമെന്നും ആളുകള്‍ വലിയ രീതിയില്‍ തടിച്ചുകൂടുന്നത് കൊവിഡ് സമൂഹ വ്യാപനത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് അഡ്വക്കറ്റ് ഓം പ്രകാശ് പരിഹര്‍ എന്നയാള്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്ന ദില്ലിയില്‍ മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ എത്തുന്നത് നിലച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും. ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരാണ് ചികിത്സക്കെത്തുന്നതെന്നും ഹര്ജിക്കാരന് പറയുന്നു. പ്രക്ഷോഭകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണെന്നും സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. സമരം ചെയ്യാന്‍ പൊലീസ് സുരക്ഷിതമായ സ്ഥലമൊരുക്കിയിട്ടും സമരക്കാര്‍ മാറാന്‍ കൂട്ടാക്കിയില്ല. അതിര്‍ത്തികള്‍ അടച്ചതിനാല്‍ പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കര്‍ഷക സമരം ഒമ്പതാം ദിവസം പിന്നിടുകയാണ്. സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയം കണ്ടില്ല. ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായ ബന്ദ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ദില്ലിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 4, 2020, 6:57 PM IST
Post your Comments