വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
ചെന്നൈ: വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ ഗിരിരാജൻ നൽകിയ ഹർജിയാണ് തള്ളിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ ആണ് അന്വേഷണം ആവശ്യപ്പെട്ടത്. താംബരം റെയിൽവേ സ്റ്റേഷനിൽ വച്ച് നൈനാരിന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് പണം പിടിച്ചത്. തിരുനെൽവേലിയിൽ സ്ഥാനാർഥി ആയിരുന്നു നൈനാർ നാഗേന്ദ്രൻ.

