ജൂലൈ പത്തിനാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്‌സിലേര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന സമയം ആറുവയസ്സുകാരനായ മകന്‍ സമീപത്തുണ്ടായിരുന്നു. 

ജയ്പുര്‍: ആറുവയസ്സുകാരനായ മകന് മുന്നില്‍ നീന്തല്‍ക്കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവം പുറത്തറിഞ്ഞുടന്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ഇരുവരും സെക്‌സിലേര്‍പ്പെടുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന സമയം ആറുവയസ്സുകാരനായ മകന്‍ സമീപത്തുണ്ടായിരുന്നു. യുവതിയുടെ ഫോണിലെ വീഡിയോ അബദ്ധത്തില്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ആയതോടെയാണ് എല്ലാവരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona