നവജാതശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന വിജയ് സർക്കാരിന്റെ പദ്ധതിക്ക് മദ്രാസ് ഹൈക്കോടതിയുടെ അംഗീകാരം. ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയതിനെതിരായ ഹർജി തള്ളിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ നിയമപരമായ തടസ്സങ്ങൾ നീങ്ങി.
ചെന്നൈ: നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതിയുടെ ടെണ്ടർ നടപടികളിൽ വിജയ് സർക്കാരിന് ആശ്വാസം. പദ്ധതിയുടെ ടെണ്ടർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. വിജയ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സ്വർണപണിക്കാരനായ രാജ് ജി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു പൈസ പണിക്കൂലി നൽകുന്നതിനെതിരെ ആയിരുന്നു രാജ് ജി ഹർജി നൽകിയിരുന്നത്.
മദ്രാസ് ഹൈക്കോടതി ഉത്തരവോടെ വിജയ് സർക്കാരിന്റെ നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതിയുമായി മുന്നോട്ട് പോകാൻ വഴിതെളിഞ്ഞു. ഈ പദ്ധതി ഈ മാസം 25-ന് ഉദ്ഘാടനം ചെയ്തേക്കും. ഹർജി തള്ളിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങുകയും ടെണ്ടർ നടപടികൾക്ക് നിയമസാധുത ലഭിക്കുകയും ചെയ്തിട്ടുണ്ട്.


