ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.

ദില്ലി: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം,എന്നിവ പ്രകാരം നിലവിലെ രൂപത്തിൽ എസ്ഐആർ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. എസ്ഐആർ പ്രക്രിയ തുടരാൻ അനുവദിച്ചെങ്കിലും, ഇസിഐ-ക്ക് നടപടിക്രമം നടപ്പിലാക്കാൻ അധികാരമുണ്ടോ എന്നത് തീരുമാനിക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.

Add Asianetnews as a Preferred SourcegooglePreferred

എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും