പുൽവാമയിൽ (Pulwama) പൊലീസുകാരന് നേരെ ഭീകരർ വെടിവെച്ചു. ജമ്മു കശ്മീർ പൊലീസിലെ മുഷ്താഖ് അഹമ്മദിന് നേരെയാണ് ആക്രമണം. പരിക്കേറ്റ അഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി.
ശ്രീനഗർ: പുൽവാമയിൽ (Pulwama) പൊലീസുകാരന് നേരെ ഭീകരർ വെടിവെച്ചു. ജമ്മു കശ്മീർ പൊലീസിലെ മുഷ്താഖ് അഹമ്മദിന് നേരെയാണ് ആക്രമണം. പരിക്കേറ്റ അഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സുരക്ഷാ സേന (Army)തെരച്ചിൽ തുടങ്ങി.
കഴിഞ്ഞ 12 മുതൽ പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഭീകരരുടെ ആക്രമണമുണ്ടായിരുന്നു. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. രാജ്പുര മേഖലയിലും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി.
ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി. ജയ്ഷേ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.
ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്. പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തുനിന്ന് നിന്ന് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ പെട്ടെന്ന് പ്രതിരോധിക്കാൻ പൊലീസ് സംഘത്തിന് സാധിച്ചില്ല.
