തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു. ജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു.

ദില്ലി: തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. ഒരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. എംപി കോയൽ മല്ലിക്കാണ് രാജിവെച്ചത്. രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് തെലുങ്ക് സിനിമതാരം കൂടിയായ കോയലിനെ തെരഞ്ഞെടുത്തത്. പാർട്ടി പരിപാടികളിലടക്കം സജീവമായിരുന്നു കോയൽ മല്ലിക്.

ടിഎംസിയുടെ വൻ പരാജയം

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ വലിയ തോതിലുള്ള കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. പാർട്ടിയുടെ 80 എം.എൽ.എമാരിൽ ഭൂരിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ വിഭാഗം രൂപീകരിക്കുകയും ലോക്സഭാ എം.പിമാർ മൂന്നാമതൊരു ചേരിയുണ്ടാക്കുകയും ചെയ്തതോടെയാണ് 'യഥാർത്ഥ തൃണമൂൽ ആര്' എന്ന തർക്കം രൂക്ഷമായത്. വിമത എം.എൽ.എമാർ മമതയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവരുടെ അതൃപ്തി മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഇടപെടലുകൾക്കെതിരെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.