ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റു: രണ്ടുപേര്‍ പിടിയില്‍
ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ ചത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 150 ചത്ത കാക്കകളെയും ഇവരിൽനിന്നു പിടികൂടി.
Read More: കൊറോണാവൈറസ് ചോർന്നത് വുഹാനിലെ ജൈവായുധ ഗവേഷണലാബിൽ നിന്നോ?
ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ ചത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. മദ്യം ചേർത്ത ഭക്ഷണം നല്‍കിയതാണു കാക്കകൾ ചാകാൻ കാരണമായത്. കോഴിയിറച്ചിയും കാക്കയിറച്ചിയും കലർത്തിയായിരുന്നു വിറ്റിരുന്നത്.
Read More: ഇരുകാലികൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും ബുദ്ധിയുള്ളത് കാക്കകൾക്കെന്ന് അന്താരാഷ്ട്രപഠനം