ആന്ധ്രാപ്രദേശിൽ, 20 വർഷം നീണ്ട വിവാഹബന്ധത്തിനൊടുവിൽ ഭാര്യ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. രണ്ട് വർഷമായി തുടരുന്ന പ്രണയബന്ധത്തിന് ഭർത്താവ് തടസ്സമായതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷം കാമുകനുവേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ യുവതിയും കാമുകനും പോലീസിന്റെ പിടിയിലായി. മംഗിനേനി വെങ്കിട സുബ്രഹ്മണ്യത്തെയാണ് ഭാര്യ ഉമാദേവി കാമുകനായ ചരല സുബ്രഹ്മണ്യവുമായി ചേർന്ന് കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് വ്യക്തമാക്കുന്നതനുസരിച്ച്, ഉമാദേവിയും മംഗിനേനി വെങ്കിട സുബ്രഹ്മണ്യവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏകദേശം 20 വർഷത്തോളമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഉമാദേവി ചരല സുബ്രഹ്മണ്യവുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഈ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയതിനെ തുടർന്നാണ് കൊലപാതകം പ്ലാൻ ചെയ്തത്.

ആഗസ്റ്റ് 7-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടപ്പാക്കിയ ശേഷം സംഭവം റോഡപകടത്തിൽ സംഭവിച്ച മരണമാണെന്ന് വരുത്തിതീർക്കാനും ഇരുവരും ശ്രമിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷം കാമുകനുവേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ യുവതിയും കാമുകനും പോലീസിന്റെ പിടിയിലായി. മംഗിനേനി വെങ്കിട സുബ്രഹ്മണ്യത്തെയാണ് ഭാര്യ ഉമാദേവി കാമുകനായ ചരല സുബ്രഹ്മണ്യവുമായി ചേർന്ന് കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് വ്യക്തമാക്കുന്നതനുസരിച്ച്, ഉമാദേവിയും മംഗിനേനി വെങ്കിട സുബ്രഹ്മണ്യവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏകദേശം 20 വർഷത്തോളമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഉമാദേവി ചരല സുബ്രഹ്മണ്യവുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഈ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയതിനെ തുടർന്നാണ് കൊലപാതകം പ്ലാൻ ചെയ്തത്.

ആഗസ്റ്റ് 7-നാണ് കേസിനാസ്പദമായ കൊലപാതകം നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടപ്പാക്കിയ ശേഷം സംഭവം റോഡപകടത്തിൽ സംഭവിച്ച മരണമാണെന്ന് വരുത്തിതീർക്കാനും ഇരുവരും ശ്രമിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.