വാഷിംഗ്ടണിൽ ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിവെപ്പുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും തോക്കുധാരിയായ അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുണ്ട്.
വാഷിംഗ്ടൺ: ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് വെടിവെപ്പ് നടന്നത്. പ്രധാന സ്ക്രീനിംഗ് ഏരിയയ്ക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾ ലംഘിക്കാൻ തോക്കുമായി എത്തിയ ഒരാൾ ശ്രമിച്ചിരുന്നു. അയാൾ വെടിയുതിർക്കുകയും ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വെട്ടുകയും ചെയ്തു. എന്നാൽ, ആ ഉദ്യോഗസ്ഥന് ബുള്ളറ്റ് റെസിസ്റ്റന്റ് വെസ്റ്റ് സംരക്ഷണം നൽകിയിരുന്നതിനാൽ അദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ നൂറുകണക്കിന് അതിഥികൾ മേശകൾക്കടിയിൽ കുടുങ്ങിയതോടെ തിരക്കേറിയ ഹാളിനുള്ളിൽ പരിഭ്രാന്തി പടർന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ് സംശയിക്കുന്നയാളെ ഉടൻ കസ്റ്റഡിയിലെടുത്തു, ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർക്കുകയായിരുന്നു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി.
യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
