തമിഴ്നാട്ടിൽ ആറ് സീറ്റ് കിട്ടിയില്ലെങ്കിൽ തനിച്ച് മത്സരിക്കാൻ സിപിഎം. കടുത്ത നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ആറ് സീറ്റെന്നതാണ് സിപിഎം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം
ചെന്നൈ: തമിഴ്നാട്ടിൽ ആറ് സീറ്റ് കിട്ടിയില്ലെങ്കിൽ തനിച്ച് മത്സരിക്കാൻ സിപിഎം. കടുത്ത നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ആറ് സീറ്റെന്നതാണ് സിപിഎം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം. അഞ്ച് സീറ്റ് നൽകാം എന്ന ഡിഎംകെ ഓഫർ തള്ളിയിരിക്കുകയാണ് പാർട്ടി. ജയസാധ്യത ഉള്ള ചില സീറ്റിൽ മത്സരിച്ച് മറ്റുള്ളിടത്ത് ഡിഎംകെ സഖ്യത്തെ പിന്തുണയ്ക്കാം എന്നാണ് തീരുമാനം.1998 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നേതാക്കൾ. ഡിഎംകെ ഓഫർ ചെയ്ത 5 സീറ്റുകള്‍ക്ക് സിപിഐ സ്വീകരിച്ചു. നിലവിൽ സിപിഎമ്മിന് രണ്ട് എംഎൽഎമാരാണുള്ളത്.
അതേസമയം, തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രധാന ആയുധമായി ക്രമസമാധാന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടാനാണ് എൻഡിഎ തീരുമാനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും ക്രമസമാധാനം പൂർണ്ണമായും തകർന്നു എന്നും ആരോപിച്ച് എൻഡിഎ സഖ്യം തമിഴ്നാട്ടിലുടനീളം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഈ വിഷയത്തെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് സഖ്യത്തിന്റെ നീക്കം.


