പ്രോഗ്രസ്സിവ് സ്ലോവാക്യ എന്ന പാര്‍ട്ടിയുടെ ബാനറിലാണ് സൂസന്ന മത്സരിച്ചതും ജയം പിടിച്ചെടുത്തതും. തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ നന്മയുടെ ഭാഗത്ത് നില്‍ക്കണമെന്ന സുസാനയുടെ അഭ്യര്‍ത്ഥന ജനം ഏറ്റെടുക്കുകയായിരുന്നു

ബ്രാറ്റിസ്ലാവ: സ്ലോവാക്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിക്കുറിച്ചാണ് സുസാന കാപുഠോവ പ്രസിഡന്‍റ് പദത്തിലേക്ക് ചുവടുറപ്പിച്ചത്. രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി സുസാന തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 58% വോട്ട് നേടിയാണ് അഴിമതി വിരുദ്ധ പോരാളിയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുസാന അധികാരത്തിലേറുന്നത്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ഭരണപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മറോസ് സെഫ്കോവിച്ചിനെതിരെ മികച്ച വിജയമാണ് ഇവര്‍ നേടിയെടുത്തത് .മറോസ് സെഫ്കോവിച്ചിന് 42 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുസാന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായത്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ പ്രശസ്തായ അവരെ സ്ലൊവേനിയന്‍ ജനത വലിയ തോതില്‍ സ്വീകരിക്കുകയായിരുന്നു.

പ്രോഗ്രസ്സിവ് സ്ലോവാക്യ എന്ന പാര്‍ട്ടിയുടെ ബാനറിലാണ് സൂസന്ന മത്സരിച്ചതും ജയം പിടിച്ചെടുത്തതും. തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ നന്മയുടെ ഭാഗത്ത് നില്‍ക്കണമെന്ന സുസാനയുടെ അഭ്യര്‍ത്ഥന ജനം ഏറ്റെടുക്കുകയായിരുന്നു.