വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് ശേഷമാണ് തീരുമാനം. ഈ മാസം അവസാനം കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

വാഷിങ്ടണ്‍: ഇസ്രയേൽ- ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് ശേഷമാണ് തീരുമാനം. ഈ മാസം അവസാനം കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. അതേസമയം, വെടിനിർത്തലിനിടെയും ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെടിനിർത്തൽ തുടരുന്ന ഗസയിലും ഇസ്രയേൽ ആക്രമണം നടത്തി. ഗാസയിലെ ഹമാസിന്റെ ഉന്നത സൈനിക കമാൻഡറായ ഇസ് അൽ-ദിൻ അൽ-ഹദ്ദാദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു. ആക്രമണത്തിൽ ഗസയിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player