Asianet News MalayalamAsianet News Malayalam

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന് 66% ഫലപ്രാപ്തി

ലാറ്റിനമേരിക്കയിൽ 66%-മായിരുന്നു വാക്സീന്‍റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്‍റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57%-മാണ് വൈറസിന്‍റെ ഫലപ്രാപ്തി. 

johnson and johnson says its single dose covid vaccine is 60 percent effective in large trial
Author
New York, First Published Jan 29, 2021, 8:28 PM IST

ന്യൂയോർക്ക്: അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ & ജോൺസണിന്‍റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്നാണ് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് ഈ വാക്സീന്‍റെ ഗുണം, ഇത് സിംഗിൾ ഡോസാണെന്നതാണ്. 

അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്‍റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയിൽ 66% മാത്രമായിരുന്നു വാക്സീന്‍റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്‍റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57% മാത്രമായിരുന്നു വൈറസിന്‍റെ ഫലപ്രാപ്തി. 

ഫൈസർ, ഭാരത് ബയോടെക് അടക്കമുള്ള എല്ലാ കമ്പനികളുടെയും വാക്സീനുകൾ വൈറസിന്‍റെ പല വകഭേദങ്ങളുള്ള മേഖലകളിൽ പരീക്ഷിച്ചവയല്ല. അങ്ങനെ പരീക്ഷിക്കാതെയാണ് 95% ഫലപ്രാപ്തി മറ്റ് വാക്സീനുകൾ പലതും അവകാശപ്പെടുന്നത്. മാത്രമല്ല, ഫൈസർ പോലെയുള്ള ചില വാക്സീനുകൾ അമേരിക്കയിൽ മാത്രമാണ് വ്യാപകമായി ക്ലിനിക്കൽ ട്രയലുകൾ നടത്തിയിരിക്കുന്നത്. 

അമേരിക്കയിൽ അടിയന്തര ഉപയോഗ അനുമതിയ്ക്കായി യുഎസ് എഫ്ഡിഎയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ജോൺസൺ & ജോൺസൺ.

Follow Us:
Download App:
  • android
  • ios