ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമാണ് പുരസ്കാരം.

സ്റ്റോക്ക്‍ഹോം: ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം. രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമാണ് പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ആൾട്ടറും ചാൾസ് റൈസും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഹ്യൂട്ടനുമാണ് പുരസ്കാരത്തിന് അർഹരായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവർ ക്യാൻസറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ നിർണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേൽ സമ്മാനജൂറി വിലയിരുത്തി. 

Scroll to load tweet…