ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി: ബൈഡന്
രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്.
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമാ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ.
രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം ട്രംപിനെ തുരത്തണം. അദ്ദേഹം ആഹ്വാനം ചെയ്തു. ഒഹിയോയിലെ ക്ലെവ്ലൻഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ.
ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി, ഈ ദുരന്ത സമയം തീര്‍ന്നു, ഈ ട്വീറ്റുകള്‍ തീര്‍ന്നു, ഈ ദേഷ്യവും വിദ്വേഷവും അവസാനിക്കുന്നു, ഈ പരാജയവും നിരുത്തരവാദിത്വവും അവസാനിക്കും. പ്രസിഡന്റായാല്‍ ആദ്യ ദിവസം മുതല്‍ കൊവിഡ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്നും. കൊറോണയെ വരുതിയിലാക്കുമെന്നും ബൈഡന് പറഞ്ഞു.
ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് എന്ന ക്രമത്തിൽ വോട്ടു തേടി അലയുകയാണ് ട്രംപ്. നിരവധിപ്പേരാണ് മാസ്ക്പോലും ധരിക്കാതെ അദ്ദേഹത്തെ അനുഗമിക്കുന്നത്- ബൈഡൻ പറഞ്ഞു.