ഞാന്‍ വലിയ രീതിയില്‍ ജയിച്ചെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ട്വിറ്റര്‍ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഇതില്‍ ഫാക്ട് ചെക്ക് ആവശ്യമാണെന്നാണ് കാണിക്കുന്നത്.

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍റെ വിജയം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് ജയം അവകാശപ്പെട്ട് നിലവിലെ പ്രസിഡന്‍റ് ട്രംപ്. ട്വിറ്റര്‍, ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ട്രംപ് വീണ്ടും വിജയം അവകാശപ്പെട്ടത്. ഞാന്‍ വലിയ രീതിയില്‍ ജയിച്ചെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ട്വിറ്റര്‍ ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഇതില്‍ ഫാക്ട് ചെക്ക് ആവശ്യമാണെന്നാണ് കാണിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

അതേ സമയം 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്‍റെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.

പെന്‍സില്‍വേനിയയിലെ വോട്ടുകളാണ് ബൈഡന്‍റെ വിജയമുറപ്പിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. പുതിയ ചരിത്രം കുറിച്ച് കമലാ ഹാരിസ് വനിത വൈസ് പ്രസിഡന്‍റാവും. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റായി കമലാ ഹാരിസ്. യുഎസ് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.