അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹറിനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നല്‍കുകയും കുവൈത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടാകുകയും ചെയ്തു.

ദില്ലി: ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇന്നലെ രണ്ടാമതും കപ്പൽ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉൾപ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. പാനമയുടെ വാണിജ്യ കപ്പൽ ആക്രമിച്ചതിന് മറുപടിയായാണ് അമേരിക്കൻ ആക്രമണം. താൽക്കാലിക ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണ് നടക്കുന്നത്.

അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രം​ഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല. അമേരിക്ക - ഇറാൻ തുടർ ചർച്ചകൾ തിങ്കളാഴ്ച ന‌ടക്കുമെന്ന് ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹറിനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നല്‍കുകയും കുവൈത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടാകുകയും ചെയ്തു.