അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സർക്കാർ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഎസ് പൗരനെ വെടിവെച്ച് കൊന്നു. അനധികൃത കുടിയേറ്റം തടയുന്നതിനായി റെയ്ഡ് നടത്തുന്ന ഫെഡറൽ ഏജന്‍സിയായ ഐസിഇ സേനാംഗത്തിന്‍റെ വെടിയേറ്റാണ് 37 കാരനായ യുവാവ് കൊല്ലപ്പെട്ടത്. 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സർക്കാർ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഎസ് പൗരനെ വെടിവെച്ച് കൊന്നു. അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി മിനിയാപോളിസിൽ റെയ്ഡ് തുടരുന്ന ട്രംപ് ഭരണകൂടത്തിന്‍റെ ഫെഡറൽ ഏജന്‍സിയായ ഐസിഇ (ഇമിഗ്രേഷൻ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്) ഏജന്‍റിന്‍റെ വെടിയേറ്റാണ് 37കാരനായ യുവാവ് കൊല്ലപ്പെട്ടത്. മിനിയാപൊളിസിൽ നഴ്സായി ജോലി ചെയ്യുന്ന അലക്സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നഗരത്തിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിച്ചു.

കഴിഞ്ഞയാഴ്ച അമേരിക്കൻ പൗരത്വമുള്ള 37കാരി റെനി നിക്കോള്‍ ഗുഡിനെയും ഐസ്ഇ ഏജന്‍റ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മിനിയാപൊളിസിലടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും സമാനമായ രീതിയിൽ മറ്റൊരാള്‍ കൂടി കൊല്ലപ്പെടുന്നത്. ആയുധധാരികളായ ഐസിഇ ഫെഡറൽ ഏജന്‍റുകളെ നഗരത്തിൽ നിന്ന് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഐസിഇയുടെ നേതൃത്വത്തിലുള്ള റെയ്ഡിനെതിരെ വ്യാപകമായ എതിര്‍പ്പാണ് അമേരിക്കയിൽ ഉയരുന്നത്. അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇമിഗ്രേഷൻ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഐസിഇ എന്ന ഫെഡറൽ ഏജന്‍സി മിനിയാപൊളിസിൽ വ്യാപകമായി റെയ്ഡ് നടത്തിവരുന്നതിൽ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

പ്രതിഷേധത്തിന്‍റെ ഭാഗമായി ഐസിഇ ഏജന്‍റിന്‍റെ അരികിലെത്തി അലക്സ് ജെഫ്രി പ്രെറ്റി മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്‍റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് വെടിവെച്ചതെന്നുമാണ് ഐസിഇയുടെ വിശദീകരണം. എന്നാൽ, വെടിവെക്കുന്നതിന് മുമ്പ് തന്നെ യുവാവിന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്തിരുന്നുവെന്നുവെന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പൗരനെ എന്തിന് വെടിവെച്ചുകൊന്നുവെന്ന ചോദ്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്തയാളാണ് കൊല്ലപ്പെട്ട അലക്സ്

YouTube video player