രോഗത്തെയും ദാരിദ്ര്യത്തെയും മറികടന്ന് ഒടുവിൽ ഭാഗ്യമെത്തി; ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനം നേടിയ ഭാഗ്യവാനിതാ!
രോഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്.
വൈക്കം: രോഗം, കടം പ്രാരാബ്ധങ്ങൾ തുടങ്ങി നിരന്തരമായ ജീവിത പ്രതിസന്ധികളിൽ നിന്ന് ഒറ്റയടിക്ക് കരകയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശി അഖിലേഷും ഭാര്യയും. 2018 ൽ പക്ഷാഘാതം ബാധിച്ച് മൂന്ന് മാസമാണ് അഖിലേഷ് ആശുപത്രിയിൽ കിടന്നത്. നാട്ടുകാർ പിരിവെടുത്ത് നൽകിയ പണമുപയോഗിച്ചായിരുന്നു ചികിത്സ. രോഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്. കടന്നുവന്ന പ്രതിസന്ധികൾ ഓർക്കുമ്പോൾ കുമാരിയുടെ കണ്ണ് ഇപ്പോഴും നിറയും.
2009 ൽ ഇവർ വൈക്കത്ത് വന്നതാണ്. വാടകവിട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. അമ്മയെയും സഹോദരിയെയും ചേർത്തുപിടിക്കണം. വലിയ തുകയുടെ സമ്മാനം കാത്തിരിക്കുമ്പോഴും കൊച്ചു കൊച്ചു സ്വപ്നങ്ങളെക്കുറിച്ച് മാത്രമാണ് അഖിലേഷ് വാചാലനാകുന്നത്. വീട് വേണം എന്നതാണ് പ്രധാന ആഗ്രഹം. വീട് വെച്ചിട്ട് അമ്മയെയും പെങ്ങളെയും കൂടെ കൂട്ടണം. രോഗകാലത്ത് ചികിത്സക്ക് പണം കണ്ടെത്താൻ മുൻകൈയെടുത്ത സിപിഎം നേതാവ് പികെ ഹരികുമാർ ഉൾപ്പെടെ പ്രതിസന്ധിയിൽ കൂടെ നിന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി പറയാനും അഖിലേഷും കുടുംബവും മറക്കുന്നില്ല.
'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു
അതേസമയം, ക്രിസ്മസ്- ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം നേടിയ ആളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുമായെത്തിയ ബംപറിന്റെ ഭാഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ.