തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റിൽ
ബാലരാമപുരത്ത് വച്ചാണ് രണ്ട് വാഹനങ്ങളിൽ എത്തിച്ച കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 200 കിലോ കഞ്ചാവാണ് പിടികൂടി. ബാലരാമപുരത്ത് വച്ചാണ് രണ്ട് വാഹനങ്ങളിൽ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് ബാലരാമപുരത്ത് വച്ചാണ് എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ സുരേഷ്, ജോമിത്ത്, വിപിന്‍രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നാലാമനായി അന്വേഷണം തുടരുകയാണ്.
ജോമിതിനെയും സുരേഷിനെയും സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടി. എന്നാല്‍, വിപിന്‍രാജും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബാലരാമപുരം പൊലീസാണ് വിപിന്‍ രാജിനെ പിടികൂടി എക്സൈസിന് കൈമാറിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു.
ഈ മാസം ആദ്യം 500 കിലോയിലധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസ് 'പ്രത്യേക സ്ക്വാഡ് പിടികൂടിയിരുന്നു. ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് ലോറി പിടികൂടിയത്.