പയ്യന്നൂർ ജി ജി എച് എസ് എസ് അധ്യാപകനുമായ പി പ്രേമചന്ദ്രനെതിരെയാണ് നടപടി. പ്രേമചന്ദ്രനെ ശാസിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
തിരുവനന്തപുരം: പരീക്ഷ രീതികളെ വിമർശിച്ചതിന്റെ പേരിൽ അധ്യാപകനു വിദ്യാഭ്യാസ വകുപ്പിന്റെ ശാസന. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ രീതിയെ വിമർശിച്ചതിന്റെ പേരിലാണ് വിദ്യാഭ്യാസ പ്രവർത്തകനും പയ്യന്നൂർ ജി ജി എച് എസ് എസ് അധ്യാപകനുമായ പി പ്രേമചന്ദ്രനെതിരെ നടപടി എടുത്തിരിക്കുന്നത്. പ്രേമചന്ദ്രനെ ശാസിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെ വിമർശിച്ചു കൊണ്ടാണ് പ്രേമചന്ദ്രൻ മുമ്പ് ഫേസ്ബുക്കിൽ വിമർശനക്കുറിപ്പിട്ടത്. ചില മാധ്യമങ്ങളിൽ അതെഴുതുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അധ്യാപകരിലും അതുപോലെ രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അടക്കം ആശങ്കയുണ്ടാക്കി എന്ന് പറഞ്ഞു കൊണ്ട് ഇദ്ദേഹത്തിനെതിരെ സംസ്ഥാന സർക്കാരും അതുപോലെ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചത്. ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ തന്നെ ശക്തമായ വിമർശനം ഈ സംഭവത്തിൽ ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇപ്പോൾ സർവീസിൽ നിന്നും വിരമിക്കാൻ ഇരിക്കെയാണ് പ്രേമചന്ദ്രനെതിരായ നടപടി. ശാസനയാണ് ഇപ്പോൾ അധ്യാപകനെതിരെ ഉണ്ടായിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടിയെന്നു ഉത്തരവിൽ പറയുന്നു. പരീക്ഷ രീതിയെ വിമർശിച്ചതിനു പ്രേമചന്ദ്രനെതിരെ നടപടി എടുക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. തനിക്ക് എതിരായ ശിക്ഷവിധി ചരിത്ര രേഖയാകുമെന്ന് പി പ്രേമചന്ദ്രൻ്റെ പ്രതികരണം. അക്കാദമിക വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ ഇടത് സർക്കാർ നടപ്പാക്കുന്ന ആദ്യശിക്ഷ വിധി ആയിരിക്കുമെന്ന് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തി പിടിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി അവസാന നിമിഷം വരെ ഉറച്ചു നിൽക്കാൻ സാധിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
'ആ നാലാമത്തെ ലഡു'; മരിച്ചുപോയ രോഗിയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോക്ടര്‍

