തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎയും പറഞ്ഞു.

കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ്. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെ അറസ്റ്റ് ഉണ്ടായ ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണ് പാർട്ടി വിശദീകരണം. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നാണ് പ്രതി സമൂഹമാധ്യമങ്ങളിൽ അവകാശപ്പെടുന്നത്. ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ അതിനെ നേതൃത്വം നൽകുന്നതായും പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകനാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. എന്നാൽ പ്രതിക്ക് സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന ചുമതല നൽകിയിട്ടില്ലെന്ന് മന്ത്രി ഓജെ ജനീഷ് പറഞ്ഞു. തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎയും പറഞ്ഞു.

കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കി യൂത്ത് കോൺഗ്രസ്