Asianet News MalayalamAsianet News Malayalam

Palakkad murders : പാലക്കാട്ട് നാളെ സർവ്വകക്ഷി യോഗം, ജില്ലയിൽ പൊലീസ് ഉന്നതതല യോഗം തുടരുന്നു 

പാലക്കാട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടർ 

All party meeting over palakkad popular front rss leaders murders
Author
Palakkad, First Published Apr 17, 2022, 10:54 AM IST

പാലക്കാട്: 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങളുടെ നടുക്കത്തിലാണ് പാലക്കാട് (Palakkad murder) ജില്ല. പോപ്പുലർ ഫ്രണ്ട് (Popular Front worker), ആർഎസ്എസ് (RSS worker Murder) അനുഭാവികളാണ് ഒരു ദിവസത്തിന്റെ ഇടവേളയിൽ കൊല്ലപ്പെട്ടത്. തുടരെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന ജില്ലയിൽ ക്രമ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകങ്ങളെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ( Palakkad curfew) ഇന്നും തുടരും. നാളെ (ഏപ്രിൽ 18) വൈകീട്ട് 3.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഇരു വിഭാഗവും പങ്കെടുക്കണമെന്ന് കളക്ട‍ര്‍ അഭ്യര്‍ത്ഥിച്ചു.  

ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം പാലക്കാട് പുരോഗമിക്കുകയാണ്. ഐജി, എസ്പി അടക്കമുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ അന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനവും ചര്‍ച്ചയാകും. 

24 മണിക്കൂറുകൾക്കിടെ രാഷ്ട്രീയത്തിന്റെ പേരിൽ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ആദ്യ ദിവസം ഉച്ചയോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന്, പ്രതികൾ 6 പേരെന്നും എഫ്ഐആ‍ര്‍

സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പകരത്തിന് പകരം കൊലപാതകമാണ് അരങ്ങേറിയതെന്ന് ഇതോടെ ഉറപ്പായി. അക്രമികൾ സഞ്ചരിച്ച രണ്ട് കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തി. 

കൊലപാതകങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും രണ്ടാമത്തെ കൊലപാതകവുമുണ്ടായി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത്. പാലക്കാട്ട് എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളില്‍കയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്. 

പാലക്കാട് കൊലപാതകങ്ങൾ: മുഖം നോക്കാതെ നടപടി, അടിച്ചമർത്തും; ആക്ഷേപം വന്നാലും കുഴപ്പമില്ലെന്ന് മന്ത്രി

ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്നാണ് പൊലീസ് എഫ്ഐആ‍റിൽ നിന്നും വ്യക്തമാകുന്നത്. പോപ്പുല‍ര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം. കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. 


 

Follow Us:
Download App:
  • android
  • ios