മോദി സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാർ സ്വാകാര്യവൽക്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ശശി തരൂർ എംപി തിരുവനന്തപുരത്ത് പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം യാഥാർത്ഥ്യമായ സാഹചര്യത്തിൽ നടപടിക്കെതിരായ നീക്കങ്ങൾ വികസനത്തെ ബാധിക്കുമെന്ന് ശശി തരൂർ എംപി.

മോദി സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നടപടിക്കായുള്ള ലേലത്തിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരും. ഈ വിഷയത്തിൽ എംപി എന്ന നിലയിൽ തനിക്ക് എന്തു ചെയ്യാനാകുമെന്ന് ശശി തരൂർ ചോദിച്ചു.

ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാർ സ്വകാര്യവൽക്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഈ അവസരത്തിൽ സ്വകാര്യവൽക്കരണത്തെ തടസപ്പെടുത്തുന്നത് വികസനത്തെ ബാധിക്കുമെന്നും ശശി തരൂർ എംപി തിരുവനന്തപുരത്ത് പറഞ്ഞു.