അയൽ സംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകൾ എത്തുന്നത് നിലച്ചതോടെ കേരളത്തിൽ മാട്ടിറച്ചി ക്ഷാമം രൂക്ഷമായി. ഗോസംരക്ഷക സംഘടനകളുടെ ഇടപെടൽ മൂലം കച്ചവടക്കാർക്ക് മാടുകളെ എത്തിക്കാൻ കഴിയാത്തത് വില കുത്തനെ ഉയരാനും ഇടുക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇറച്ചിക്കടകൾ അടച്ചുപൂട്ടാനും കാരണമായി.
ഇടുക്കി: സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമാകുന്നു. അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും അറവുമാടുകൾ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മിക്കയിടത്തും ഇറച്ചിക്കടകൾ അടഞ്ഞു കിടക്കുകയാണ്. 12 മുതൽ ഇടുക്കിയിലെ ഇറച്ചിക്കടകൾ അനിശ്ചിത കാലത്തേക്ക് പ്രവർത്തനം നിർത്തും. മാംസാഹാരം കഴിക്കുന്ന ഭൂരിഭാഗം പേരുടെയും ഇഷ്ട വിഭവമാണ് പോത്തിറച്ചി. കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് മാട്ടിറച്ചിയുടെ ലഭ്യത കുറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അറവു മാടുകളെത്തുന്നത്. മാസം തോറം ഒന്നര ലക്ഷത്തോളം കന്നുകാലികളെയാണ് ഇറച്ചിക്കായി കേരളത്തിലേക്കെത്തിച്ചിരുന്നത്. ഇപ്പോഴിത് ഇരുപതിനായിരിത്തിൽ താഴെയായി കുറഞ്ഞു.
ആന്ധ്രാ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഗോസംരക്ഷക സംഘടന പ്രവർത്തകർ എന്ന പേരിലെത്തുന്നവർ കന്നുകാലികളെയുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞ് പിടിച്ചെടുക്കുകയാണ്. അതിനാൽ ഇടനിലക്കാർ കന്നുകാലികളെ കൊണ്ടു വരാൻ മടിക്കുകയാണ്. കഴിഞ്ഞ മെയ് മാസം മുതൽ ആന്ധ്രാപ്രദേശിൽ കന്നുകാലികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തി. സർട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞും അറവുമാടുകളെ പിടിച്ചെടുക്കുന്നുണ്ട്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാർക്കുണ്ടായത്.
മാടുകളെ കിട്ടാതായതോടെ അറവുശാലകളും കച്ചവട സ്ഥാപനങ്ങളും അടച്ചു. കേരളത്തിൽ വളർത്തുന്ന കന്നുകാലികളെ മാത്രമാണ് ഇറച്ചിക്കായിപ്പോൾ കൊല്ലുന്നത്. അറവുമാടുകളെ എത്തിക്കുന്നത് തടയുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരുടെ സംഘടനയായ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസ്സോസിയേഷൻ നാല് സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചെങ്കിലും നടപടിയില്ല. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ കാണാൻ തീരുമാച്ചിരിക്കുകയാണ് ഭാരവാഹികൾ. മാട് ക്ഷാമം രൂക്ഷമായതോടെ ഇറച്ചിയുടെ വിലയും വർധിച്ചു. കട്ടപ്പനയിൽ കിലോയ്ക്ക് 380 രൂപക്ക് കിട്ടിയിരുന്ന ബീഫിനിപ്പോൾ 440 രൂപയാണ്.
