ഫൊറൻസിക് പരിശോധനയിൽ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുക്കണമെന്നുമാണ് അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവായി വ്യാജരേഖ സമർപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. കെ.എം.മാണിക്കെതിരെ ബാർക്കോഴയിൽ രഹസ്യമൊഴി നൽകിയ ബിജുരമേശ് ബാർ ഉടമകളുടെ യോഗത്തിൻറെ ശബ്ദരേഖയടുങ്ങിയ മൊബൈൽ ഫോണും, ഹാർഡ് ഡിസ്ക്കും കോടതിയിൽ നൽകിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ ഈ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടതിയെയും അന്വേഷണ ഏജൻസിയെ തെറ്റിദ്ധിരിപ്പിക്കാൻ വ്യാജ രേഖ നൽകിയ ബിജുരമേശിനെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നാണ് ഹർ‍ജിക്കാരനായ ശ്രീജിത്ത് പ്രേമചന്ദ്രൻറെ ആവശ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.