Asianet News MalayalamAsianet News Malayalam

ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി,സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി,ഒടുവില്‍ തിരിച്ചെത്തി

കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്.പരിഹരിച്ചുവെന്ന് പിആർഡി.

bufferzone map published, state goverment site crashed
Author
First Published Dec 22, 2022, 11:13 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി .ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സർക്കാർ വെബ്‌സൈറ്റ് പണിമുടക്കിയത്.https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല.പി ആര്‍ ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്.സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി  അറിയിച്ചു.

ബഫര്‍സോണുമായി ബന്ധപ്പെട്ട് ഇന്നത്തെ പ്രധാന പ്രതികരണങ്ങള്‍

കെ രാജൻ, റവന്യൂമന്ത്രി

ബഫർ സോണിലെ സർക്കാർ നിലപാടിൽ കൺഫ്യൂഷൻ വേണ്ടതില്ല.മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണ്.അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ല.ജനവാസ മേഖലകളെ ഒഴിവാക്കും എന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതതാണ്.ഉപഗ്രഹ സർവ്വേ കോടതി ആവശ്യപ്പെട്ടാൽ നൽകാൻ കഴിയില്ല എന്ന് നിലപാടെടുക്കാൻ കഴിയില്ല.സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും.കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും.ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും.സർവ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ്ങ് നൽകും.26 മുതൽ സർവ്വേ തുടങ്ങും.

കൃഷി മന്ത്രി പി. പ്രസാദ്

 ബഫർ സോൺ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.. കർഷകരുടെ ആശങ്ക പരിഹരിക്കും. കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ കാർഷിക മേഖല തകരും. കാർഷിക മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ  ഉത്തരവാദിത്ത്വമാണ്. വനഭൂമി സംരക്ഷിക്കണം. എന്നാൽ കർഷകൻ കൃഷി ചെയ്യുന്ന ഭൂമി ബഫർ സോൺ ആക്കി മാറ്റരുത്.

പി.കെ കുഞ്ഞാലിക്കുട്ടി

ബഫർ സോണ് വിഷയത്തില്‍ സർക്കാറിന് വീഴ്ചകൾ വന്നു.കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു.ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണം

പിജെ ജോസഫ് 

ബഫർ സോണില്‍ നിലവിൽ പ്രസിദ്ധീകരിച്ച മാപ്പ് അപൂർണ്ണം.അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം .ജനങ്ങൾക്ക് ആശങ്ക ഇല്ലാത്ത തരത്തിൽ ആകണം പരിഹാരം

Follow Us:
Download App:
  • android
  • ios