സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിൽ യുഡിഎഫ് വില കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി നിയമനത്തെ എതിർത്ത അദ്ദേഹം, സാധാരണ പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്നും ഇത് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കോഴിക്കോട്: ശേഷദ്രിനാഥിനെ നിയമിച്ച നടപടിയിൽ യുഡിഫ് വില കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. സാധാരണ പ്രവർത്തകർ വിയർപ്പ് ഒഴുക്കിയാണ് യുഡിഫിനെ അധികാരത്തിൽ എത്തിച്ചത്. അവരുടെ വികാരം മാനിക്കണമായിരുന്നു. കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് നിയാസ് എതിർപ്പുന്നയിച്ചത്. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിൻ്റെ ആരോപണം. ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി അറിയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. വിവാദത്തിന് ശേഷം പോസ്റ്റുകൾ മാറ്റിയെന്നും നിയാസ് പറയുന്നു.
