സർവകലാശാലാ പരീക്ഷകൾ മെയ് 3-ന് ശേഷം നടത്തും, തീരുമാനം നാളെ: മന്ത്രി ജലീൽ
വൈകാതെ സർവകലാശാലകൾ പുതുക്കിയ അക്കാദമിക് കലണ്ടറുകൾ പ്രസിദ്ധീകരിക്കും. അസാപിന്‍റെ നേതൃത്വത്തിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുകയാണ്. ഗവേഷകവിദ്യാർത്ഥികൾക്ക് ലൈബ്രറികൾ തുറന്നുകൊടുക്കാനാകുമോ എന്ന് പരിശോധിക്കും. അതിൽ വൈസ് ചാൻസലർമാരുമായി ചർച്ച ചെയ്ത് അന്തിമതീരുമാനത്തിലെത്താമെന്നും കെ ടി ജലീൽ വ്യക്തമാക്കി.
നിലവിൽ കണ്ണൂർ സർവകലാശാല യുജി, പിജി പരീക്ഷകൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അവിടെ മൂല്യനിർണയമാണ് നടക്കാൻ ബാക്കിയുള്ളത്. കോഴിക്കോട് സർവകലാശാലയിൽ യുജി പരീക്ഷകൾ നടന്നു, പിജി പരീക്ഷകൾ നടക്കാൻ ബാക്കിയുണ്ട്. കേരള സർവകലാശാലയിലാണ് വിവിധ യുജി പരീക്ഷകൾ ബാക്കിയുള്ളത്. പ്രത്യേകിച്ച് യുജി അവസാന സെമസ്റ്റർ പരീക്ഷകൾ.
ഈ പരീക്ഷകൾ മെയ് മൂന്നിന് ശേഷം തന്നെ നടത്താനാണ് തീരുമാനം. ഓൺലൈനായി പരീക്ഷകൾ നടത്തുന്നതിന് നിലവിൽ സാങ്കേതിക പരിമിതികളുണ്ട്. നടത്തുകയാണെങ്കിൽ ഒബ്‍ജക്റ്റീവ് രീതിയിൽ നടത്തേണ്ടി വരും. വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ വേണ്ട പരീക്ഷകളിൽ എന്ത് ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നത് - മന്ത്രി പറഞ്ഞു.
ഓൺലൈൻ മൂല്യനിർണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ കേന്ദ്രീകൃതമൂല്യനിർണയങ്ങളെല്ലാം നിർത്തി വച്ചിരിക്കുകയാണ്. ഹോം ഇവാല്യുവേഷൻ മാത്രമാണ് നടക്കുന്നത്. അതിനാൽ വീട്ടിലേക്ക് ഉത്തരക്കടലാസുകൾ ഓൺലൈനായി എത്തിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തത്സമയസംപ്രേഷണം:
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- India Lock Down Updates
- Lock Down India
- Lock Down Kerala
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം